Thursday, August 14, 2008

ബുദ്ധനെ ചിരിക്കാനനുവദിക്കുക, ബുദ്ധനെ മാത്രം!

തൊണ്ണൂറുകളില്നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്ക്കു ശേഷം മന്മോഹന്സിംഗ് വീണ്ടും ക്രൂശിക്കപ്പെടുകയാണ്. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഈറന്ഓര്മ്മയില്ലോകം ചൂഴ്ന്നു നില്ക്കുന്ന ഓഗസ്റ്റില്അദ്ദേഹം ചോരക്കറ പുരണ്ട അമേരിക്കയുടെ കരം ഗ്രഹിച്ചിരിക്കുന്നു അതും ആണവോര്ജ്ജക്കച്ചവടത്തിനായി. ഇന്ത്യക്കകത്തും പുറത്തും നിന്ന് കല്ലെറിയുന്നവരൊന്നും തന്നെ അറിയുന്നില്ല ഇത് ചരിത്രത്തിലെ ഒരു നിയോഗം മാത്രമാണെന്ന്. ഇന്ത്യന്സംസ്കാരത്തെ ഒരു തുടച്ചുനീക്കലില്നിന്നും രക്ഷിക്കാനുള്ള ഒരു ഭരണാധികാരിയുടെ ആത്മാര്ഥമായ പരിശ്രമമായിരുന്നു മന്മോഹന്സിംഗ് നിര്വ്വഹിച്ചത്.

മനുഷ്യനൊഴിച്ച് ഭൂമിയിലെ മറ്റെല്ലാ ജന്തുവിഭാഗത്തിനും ഉപജീവനത്തിനുള്ള ഊര്ജം മാത്രമെ ആവശ്യമുള്ളൂ പക്ഷെ മനുഷ്യന് ജൈവ ആവശ്യങ്ങള്ക്കുള്ള ഊര്ജ്ജം അവന്റെ മറ്റാവശ്യങ്ങള്ക്കുള്ളതിനേക്കാള്എത്രയൊ കുറവാണ്. ഭൂമിയുടെ ആത്യന്തികമായ ഊര്ജ്ജ സ്രോതസ്സ്സൂര്യനാണ്‌. ഭൂമിക്ക്പുറത്തെത്തുന്ന മൊത്തം സൌര താപ വികിരണത്തിണ്റ്റെ അളവ്വര്ഷത്തില്‍ 13X1023 കിലോ കാലറിയാണ്‌. അതില്ത്തന്നെ 40% ശതമാനം മാത്രമെ ഹരിത സസ്യങ്ങള്സ്വീകരിക്കുന്നുള്ളു. ഇതില്ഓരൊ ജന്തുവിഭാഗത്തിനുമുള്ള ഓഹരി, ഭക്ഷ്യശൃംല വഴി ലഭിക്കുന്നു. അതില്പക്ഷേ മനുഷ്യനാവശ്യമുള്ള അധിക ഊര്ജ്ജം ലഭിക്കാനായി ഒരു സാധ്യതയുമില്ല. കുതുകിയായ മനുഷ്യന്ആദ്യം പ്രതികരിച്ചത്അഗ്നിയെ മെരുക്കിയാണ്‌, തുടര്ന്ന്മ്യഗങ്ങളെ മെരുക്കിയും, ലഘുയന്ത്രങ്ങള്വികസിപ്പിച്ചുമൊക്കെ അധിക ഊര്ജജത്തെ "മേനേജ്‌" ചെയ്തുകൊണ്ടിരുന്നു പക്ഷെ ശാസ്ത്ര പുരോഗതിയുടെ വളര്ച്ചയുടെ കൂടെ അനുദിനം പുത്തന്സുഭോഗയന്ത്രങ്ങള്പിറന്നു വീണപ്പോഴും, എന്തും കീഴടക്കാനുള്ള വാഞ്ചയെയും, കച്ചവടദാഹത്തെയും തൃപ്തിപ്പെടുത്താന്കടല്കടന്നുള്ള യാത്രകള്ആവശ്യമായപ്പോഴുമെല്ലാം അനുനിമിഷം വര്ദ്ധിച്ചുവന്ന ഊര്ജ്ജ ആവശ്യകത അതുകൊണ്ടൊന്നും തികയുമായിരുന്നില്ല. ചരിത്രത്തില്അടിമത്തം അങ്ങനെ പിറന്നുവീണൂ. സാങ്കേതികമായി വളരെ താണ ഒരു സമൂഹത്തെ സങ്കേതികമായി ഉയര്ന്ന അതേ വര്ഗ്ഗത്തില്പ്പെട്ട മറ്റൊരുസമൂഹം അടിമകളാക്കിയപ്പോള്ജൈവലോകത്തിന്തികച്ചും പുതിയൊരു പ്രതിഭാസം ദൃശ്യമായി.

സാമൂഹ്യ ശാസ്ത്ര പുരോഗതിയ്ക്കിടയിലെവിടെയോ മുളച്ച, ബൈബിളിലെ പഴയ നിയമത്തിലടക്കം കാണാവുന്ന പ്രതിഭാസത്തിന്‌ 1863 ല്തിരശ്ശീല വീഴുമ്പോഴേക്കും കല്ക്കരി ഒരു പ്രധാന ഊര്ജ്ജ സ്രോതസ്സായി വളര്ന്നു വന്നിരുന്നു, ഒരുപക്ഷെ കൂടുതല്പ്രശനരഹിതമായ ഒരൂര്ജ്ജ സ്രോതസ്സ്പകരം വന്നപ്പോഴാണ്ചരിത്രത്തിലെ ഏറ്റവും മൃഗീയമായ സമ്പ്രദായം അവസാനിച്ചത്എന്നുപറയാം. അമേരിക്കയുടെ കല്ക്കരി ഉപയോഗം ഏകദേശം 200 മില്ല്യന്ടണ്ആകുമ്പോഴാണ്ലിങ്കണ്റ്റെ പ്രശസ്തമായ നിരോധനം നിലവില്വരുന്നത്‌. അതായത്മുഴുവന്അടിമകളുടെയും മനുഷ്യപ്രയത്നത്തെ പകരം വെക്കാന്കല്ക്കരി പര്യാപ്തമായതിന്ശേഷം.

വളരെ കളിപ്തമായ ഊര്ജ്ജത്തിന്റെ ആളോഹരി വിഹിതം മതിയാകാതെ മനുഷ്യന്അടിമകള്ക്കു പിന്നാലെ വര്ഷങ്ങള്ക്കു മുമ്പെ സംഭരിക്കപ്പെട്ടിരുന്ന സൗരോര്ജ്ജം കണ്ടെത്തി ഉപയോഗിച്ചു തുടങ്ങി. ആദ്യം കല്ക്കരിയും പിന്നീട് എണ്ണയും അങ്ങിനെ ഉപയോഗത്തില്വന്നു. പ്രകൃതിവാതകവും അണുശതിയും മറ്റ് പാരമ്പര്യേതര സ്രോതസ്സുകളും പിന്നീട് കണ്ടെത്തിയെങ്കിലും എണ്ണയെ വെല്ലാന്ഇവയെ്ക്കാന്നുമായില്ല ഡിസ്ട്രറ്റീവ് ഡിസ്റ്റിലേഷനില്നിന്നുരുത്തിരിയുന്നതും അവയുടെ രൂപാന്തരങ്ങളുമായി ആയിരക്കണക്കിന് ഉല്പ്പന്നങ്ങളായി അത് മനുഷ്യന്റെ ദൈനംദിന ജീവിതത്തില്നിറഞ്ഞു നിന്നു.

കഷ്ട്ടിച്ച്‌ 40 വര്ഷംകൂടി ലഭ്യമാവാവുന്ന ഒരു ഊര്ജ്ജ സ്രോതസ്സാണ്എണ്ണ. അതിലപ്പുറം അത്വരുംകാല പുരോഗതിയുടെ തക്കോലുമാണ്‌. കാരണം അന്ത്യം വരെ പിടിച്ചുനില്ക്കുന്നവന്മാത്രമേ തുടരാനാവുകയുള്ളൂ. മറ്റുള്ളവരെ നശിപ്പിക്കുക വഴി അമേരിക്കന്സമൂഹം ചെയ്യുന്നത്മറ്റൊരു സ്രോതസ്സ്കണ്ടെത്താനുള്ള തങ്ങളുടെ സാവകാശം വര്ദ്ധിപ്പിക്കുകയാണ്‌. എണ്ണപ്പാടങ്ങള്ക്കുമേല്കൈമുറുക്കിയ അമേരിക്ക ഇനി ചെയ്യാന്പോകുന്നത്മറ്റു സമൂഹങ്ങള്ക്കുള്ള എണ്ണയുടെ വിഹിതം നിയന്ത്രിക്കലായിരിക്കും. അനുസരിക്കാത്തവര്തകര്ക്കപ്പെടുകയും ചെയ്യും. അനിവാര്യമായ ദുരന്തത്തിനുമുന്നില്പതറാതെ മുന്നോട്ടു നീങ്ങാന്വ്യതമായ പ്ളാനിങ്ങ് ആവശ്യമാണ്. അന്താരഷ്ട്രരംഗത്ത്ചേരിചേരാപ്രസ്ഥാനങ്ങളും അമേരിക്കന്വിരുദ്ധ ചേരികളും പരാജയ്പ്പെട്ടുകൊണ്ടിരിക്കുന്ന പരിതസ്ഥിതിയില്നൂറുകോടിയിലധികം വരുന്ന ഒരുജനസമൂഹത്തിണ്റ്റെ ഭാവിയെ വിധിക്കു വിടാതിരിക്കാന്നയതന്ത്ര പ്രത്യയശാസ്ത്രങ്ങളില്നിന്നുള്ള താത്കാലികമായ ചില പിന്വാങ്ങലുകളിലും ശത്രുവുമായുള്ള സന്ധിയിലും അധിഷ്ഠിതമായ രാജ്യതന്ത്രജ്ഞത ചാണക്യണ്റ്റെ പിന്മുറക്കരെങ്കിലും കാണിക്കുന്നതില്അസ്വാഭാവികമയൊന്നും തന്നെയില്ല.

അത്യന്തം അപകടകരമായൊരു ഊര്ജ്ജ സ്രോതസ്സാണ് അണുശക്തി എന്നാല്കൈക്കരുത്തിന്റെയോ അതി നൂതന്മായ സാങ്കേതികതയുടെയോ പിന്ബലമില്ലാത്ത ഇന്ത്യയെപ്പോലൊരു രാജ്യത്തിന് പെട്രോളിയത്തിന്റെ അഭാവത്തില്മറ്റൊരു ഊര്ജ്ജ സ്രോതസ്സിനെപ്പറ്റി ചിന്തിക്കാന്സാധ്യമല്ല. കാലവസ്ഥയെ ആശ്രയിക്കുന്ന ജല ഊര്ജ്ജ സ്രോതസ്സുകളേക്കാള്ആശ്രയിക്കാവുന്നതാണ് അണുശതി. ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാഷ്ട്രങ്ങള്ക്ക് ആണവോര്ജ്ജം ഇനി ആയുധപ്പുരയുടെ കോപ്പുകൂട്ടലിനല്ല നിലനില്പ്പിനുള്ള ആശ്രയമാണെന്ന തിരിച്ചറിവാണ് മന്മോഹന്സിംഗിനെ ?കടുംകൈക്ക് പ്രേരിപ്പിച്ച ഘടകം. ആണവസാങ്കേതികവിദ്യ മെച്ചപ്പെടുത്താനും, ഊര്ജ്ജോല്പാദനം കൂടുതല്ആണവ സാങ്കേതികാഷ്ഠിതമാക്കാനും നമ്മളിനി ചില വിട്ടുവീഴ്ച്ചകള്ക്ക് തയ്യാറായേ തീരൂ. ഇത് തത്വശാസ്ത്രങ്ങളേപ്പറ്റിയല്ല നിലനില്പ്പിനെക്കുറിച്ച് ആകുലരാവേണ്ട മേഖലയാണ്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലടക്കമുള്ള ആണവ സാങ്കേതികതയുടെ ഏതുമേഖലയിലെ വികസനത്തിനായാലും നാം ആരുമായും കൈകോര്ക്കന്തയ്യാറാവേണ്ടിവരും. ഓര്മ്മകളെ നമ്മുടെ വരും തലമുറകള്ക്കു വേണ്ടിയെങ്കിലും നമുക്കു കുഴിച്ചു മൂടാം. ഓഗസ്റ്റിന്റെ നൊമ്പരം നമ്മെ ആണവ നിരായുധികരണത്തിന് പ്രേരിപ്പിക്കട്ടെ. ചെര്ണോബില്ലിന്റെയും ത്രീമൈന്എൈലന്റിന്റെയും ഓര്മ്മകള്നമ്മെ ആണവ ഉപയോഗത്തിലെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്കൂടുതല്ജാഗരൂഗരാക്കുകയാണ് വെണ്ടത്. ആണവ പരീക്ഷണങ്ങളെയും കരാറുകളെയും എതിര്ക്കുന്ന ദേശ സേ്നഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രക്ഷാമന്ത്രങ്ങള്സ്ഥിതിഗതികള്മനസിലക്കാതെയുള്ള അമിതാവേശത്തിന്റെ കിതപ്പിലേക്കല്ലാതെ മറ്റെവിടേക്കും നമ്മെ നയിക്കാന്പോകുന്നില്ല. ബുദ്ധനെ ചിരിക്കാനനുവദിക്കുക, ബുദ്ധനെ മാത്രം.

No comments:

Post a Comment