Saturday, October 10, 2009

ഈ ജനത ഇനിയും ഒരു നേതാവിനെ അന്വേഷിക്കേണ്ടിയിരിക്കുന്നു. വി എസ്സില്‍ ഇനി രക്ഷയില്ല

കേരള രാഷ്ട്രീയം ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ഇടതുപക്ഷം എന്ന രീതിയില്‍ കേരളത്തിലെകമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് സംഘടനകളുടെ രാഷ്ട്രീയ പ്രസക്തി നഷ്ട്ടപ്പെട്ടിട്ട് കുറച്ചു നാളായി. മറ്റേതൊരുപാര്‍ട്ടിയേയും പോലെ സമകാലിക സംഭവങ്ങള്‍, അവയെന്തായാലും ഒരു തത്വദീക്ഷയില്ലാതെ ഒരു രാഷ്ട്രീയപ്രത്യയ ശാസ്ത്രത്തിന്റെയും പിന്‍ബലമില്ലാതെയും ഭരണം നിലനിര്‍ത്താനായി ഒന്നുകില്‍ ന്യായീകരിക്കുകയൊഅല്ലെങ്കില്‍ എതിര്‍ക്കുകയോ ചെയ്യുകയെന്ന ഒരു നയം കേരളത്തിലെ ഇടതുപക്ഷം തുടങ്ങിയിട്ട് നാളുകുറച്ചായി. ഇതിനൊരപവാദമായി ഉണ്ടായിരുന്ന നേതാവായിരുന്നു വി എസ്.

വി എസ് എന്നാല്‍ കേരള രാഷ്ട്രീയത്തിലെ തന്റെ സ്ഥാനം നന്നായി തിരിച്ചരിഞ്ഞ അഭിനവ വി എസ്; ഓരോപരാജയങ്ങള്‍ക്കു ശേഷവും പാര്‍ട്ടിയുടെ ``പാവങ്ങളില്‍ നിന്നകലുന്ന'' പ്രവണതക്കെതിരെ ഒളിഞ്ഞും മറിഞ്ഞുംഅക്രമണം തുടര്‍ന്ന വി എസ്. തന്റെ ഭരണത്തിന് കീഴിലും ഭൂമാഫിയ തഴക്കുന്നു എന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി. കേരളത്തിലെ ബസ്റ്റാന്‍റുകളില്‍ ആളുകള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം കൈയ്യേറിയവരെ പോലും താല്‍ക്കാലികമായിപിന്‍മാറ്റിയ ശക്തന്‍. അധികാരം എന്നും കാത്തു സുക്ഷിക്കേണ്ട ``കുടുമ്പ മഹിമ''യൊന്നുമല്ലെന്ന രീതിയില്‍ തന്റെകൂടെ നിന്ന ഓരോ ജില്ലാ കമ്മിറ്റിയും കൊഴിഞ്ഞു പോവുമ്പോഴും തന്റെ ശക്തമായ നയങ്ങളുമായി മുന്നോട്ടുപോയകരുത്തന്‍. ഭൂരിപക്ഷം എന്നും ശരിയല്ലെന്ന കരളുറപ്പിന്‍മേല്‍ പി ബി ഉയര്‍ത്തിയ കൊടുംകാറ്റിനു നേരെ പോലുംഅക്ഷോഭ്യനായ പരുക്കന്‍. ചെങ്ങറയില്‍ ളാഹ ഗോപാലനുമായുള്ള സൗന്ദര്യ പിണക്കവും മൂലമ്പള്ളിയില്‍സോളിഡാരിറ്റിയുടെ ഇടപെടലിനോടുള്ള അഭിപ്രായ വ്യത്യാസവുമാണെന്നൊക്കെ കേരള ജനത വിശ്വസിച്ചജനനേതാവ്.

ഇന്ന് പക്ഷെ കേരളം കാണുന്നത് പഴയ വി എസ്സിന്റെ നിഴലുമാത്രം. ഒരു ശിക്ഷാനടപടിക്കുംമുഖ്യമന്ത്രിക്കസേര തെറിപ്പിക്കല്‍ ഭീഷണിക്കും നിശ്ശബ്ദനാകാന്‍ പറ്റുന്നത്രയും ദുര്‍ബ്ബലനായൊരു നേതാവണ് വിഎസ്സ് എന്നത് ഒരുതരം നിരാശയോടെയാണ് ജനത തിരിച്ചറിയുന്നത്. കുറച്ചു വര്‍ഷങ്ങളായുള്ള ഒരു കാത്തിരിപ്പ്‌ വൃഥാവിലായതിന്റെ നിരാശയോടെ. ഇടതിനെയും വലതിനെയും മാറി മാറി ജയിപ്പിക്കുന്ന ജനാധിപത്യ കഴുതക്കൂട്ടമായി വേദനയോടെ അവര്‍ സ്വയം പിന്‍വാങ്ങുന്നു - ഒരിക്കല്‍ വി എസ്സിനെ പാര്‍ട്ടി തഴഞ്ഞപ്പോള്‍തെരുവുലിറങ്ങിയ ജനം.

പോലീസും ഗുണ്ടകളും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറിയിട്ടും, ദിനം പത്തു ജീവനെന്ന കനക്കിന് ര്തോടുകളില്‍ പൊലിയുമ്പോഴും, അഴിമതിയെ തടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ തോമസ് ഐസക്കിനെ പാര്‍ട്ടിപിന്നില്‍ നിന്നു കുത്താന്‍ തുടങ്ങുമ്പോഴുമെല്ലാംസ്വന്തം കസേരയോടുള്ള സേനഹമ് കൊണ്ടുമാത്രംനിശ്ശബ്ദനായിരിക്കുന്ന വി എസ് കേരളജനത ക്ക് അവിശ്വസനീയമായ ഒരു കാഴ്ചയാണ്.

കേരളത്തില്‍ ഒരു ഇടതുപക്ഷ ബദലിനുള്ള സാധ്യത ഏറ്റവും സജീവമായി നിലനില്‍ക്കുന്ന ഒരു കാലമാണിത്. രാഷ്ട്രീയപരമായ സ്വാധീനമോ ധനശക്തിയോ കൈയ്യിലില്ലാത്തസധാരണക്കാരന്റെ ജീവിതം ഒരുതരം അടിമത്തത്തിലേക്ക് നീങ്ങുന്നു. ഛത്തീസ്ഗഡിനെയൊ ബീഹാറിനേയോതാരതമ്യപ്പെടുത്താതെ ഇരുപതു വര്‍ഷം മുമ്പുള്ള ഒരു മലയാളി സാധാരണക്കരന്റെ ജീവിതവുമായി താരതമ്യംചെയ്യുകയാണെങ്കില്‍ മാത്രമേ വ്യത്യാസം മനസിലാവുകയുള്ളൂ. ഗുണ്ടകള്‍ വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞ് പണംപിരിക്കുന്നു, ചോദ്യം ചെയ്ത പോലീസുകാരനെ മര്‍ദ്ദിക്കുന്നു, മുണ്ട് മടക്കിക്കുത്തിയതിന് വഴിയാത്രക്കാരനെ തല്ലുന്നു, പോലീസുകാരന്‍ വഴിയാത്രക്കാരന്റെ പണവും മാലയും തട്ടിപ്പറിക്കുന്നു മൂന്നുദിവസത്തെ പത്രങ്ങളില്‍ വന്നചിലവാര്‍ത്തകള്‍ മാത്രം. കോടികള്‍ മുടക്കിയ തട്ടേക്കാട് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് കാറ്റില്‍ പറക്കുമ്പോള്‍തേക്കടി തടാകത്തില്‍ തല്ലികൂട്ടിയ ബോട്ടില്‍ മരണം യാത്രക്കാരുമായി ഉല്ലാസയാത്രപോവുന്നു. ചാനല്‍ വാര്‍ത്തകലാപരിപാടികളിള്‍ ഭരണകക്ഷി സഖാക്കള്‍ വായില്‍തോന്നിയ ന്യായീകരണങ്ങള്‍ നിരത്തുന്നു. കാസറഗോഡുമുതല്‍ പാറശ്ശാലവരെ ഇരുന്നൂറു കിലോമീറ്റര്‍ വേഗതയില്‍ ഒരാള്‍ കാറോടിച്ചാല്‍ പോലും ഒരുപെറ്റികേസുപോലും ഉണ്ടാവാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത പോലീസിങ്. ഭരിക്കുന്നത് സഖാവ് വിഎസ്.

വി എസ്സിനോട് മലയാളിക്ക് ആരാധനയായിരുന്നില്ല. പ്രത്യയശാസ്ത്ര കുരുക്കില്‍ കുടുക്കി തോല്‍പ്പിക്കാന്‍ വേണ്ടിഅങ്ങനെയാണെന്നു വരുത്തി തീര്‍ത്തത് എതിരാളികളാണ്. പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ജയിക്കുകയും പാര്‍ട്ടിജയിക്കുമ്പോള്‍ തോല്‍ക്കുകയും ചെയ്യുന്ന ഒരു സാധാരണ പാര്‍ട്ടി നേതാവില്‍ നിന്നും ഇന്നത്തെ വി എസ്സിലേക്കുള്ളവളര്‍ച്ച ഒരു ജനതയുടെ മോഹങ്ങളുടെ മുകളില്‍ ചവിട്ടിയായിരുന്നു. ജനതയുടെ പ്രതീക്ഷയെ ചവിട്ടിയുണര്‍ത്തിവാനോളം വളര്‍ത്തുമ്പോള്‍ അതുനുമുകളിള്‍ വി എസ്സും വാനോളം വളര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അഹിംസയില്‍വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയൊന്നുമല്ല. ബലം വേണ്ടിടത്ത് അത് പ്രയോഗിക്കുക തന്നെ ചെയ്യുന്ന ഒരു സംഘടനതന്നെയാണത്. അതങ്ങിനെതന്നെ ആവുകയും വേണം. പോലീസിനെ പോലും കൈകാര്യം ചെയ്യുന്നവര്‍ പക്ഷെഅതൊക്കെ ഉദ്ദേശ ശുദ്ധിയോടെയായിരുന്നു. പാവങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു. വടക്കന്‍ മലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കള്ളുകുടിച്ചു ബഹളമുണ്ടാകുന്നവനെപോലും വിരട്ടിവീട്ടിലേക്കോടിക്കുമായിരുന്നു പാര്‍ട്ടിക്കാര്‍. അവര്‍ കോണ്‍ഗ്രസ്സുകാരെ മാത്രമല്ല ഗുണ്ടകളെയും കൈകാര്യംചെയ്യുമായിരുന്നു. ഇന്നും ഡി വൈ എഫ് ക്കാര്‍ തുനിഞ്ഞിറങ്ങിയാല്‍ ഇരുപത്തിനാലു മണിക്കൂറുകൊണ്ട്ഒതുക്കാവുന്ന ഗുണ്ടകളേ കേരളത്തിലുള്ളൂ. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ എന്നുംപ്രവര്‍ത്തിക്കുമായിരുന്നു പാര്‍ട്ടിയുടെ യുവജനങ്ങള്‍. തെയ്യങ്ങളെ അമ്പലങ്ങളില്‍ നിന്നുംതെരുവിലേക്കിറക്കിയവര്‍. പാര്‍ട്ടിയുടെ മൂല്യച്ച്യുതി ഇത്തരം നടപടികള്‍ക്കു പകരം പ്രതിലോമ ശക്തികളെകൂട്ടുപിടിക്കുന്നതിലെത്തിച്ചു. അമ്പലക്കമ്മിറ്റികള്‍ പാര്‍ട്ടി ഭരിച്ചു. തെരുവില്‍ നിനും തെയ്യത്തെ ദൈവമാക്കി വീണ്ടുംകുടിയിരുത്തി കലശം നടത്തി. രാഷ്ട്രീയ ബലപ്രയോഗങ്ങള്‍ക്കുമറവില്‍ ഗുണ്ടകളെ വളര്‍ത്തി. അതോടെ മര്‍ദ്ദിതനുവേണ്ടി ഉപയോഗിച്ചിരുന്ന ശക്തി ഇല്ലാതായി. പാര്‍ട്ടിയിലെ അപചയത്തെ അധികാരം കൊണ്ട്ഒതുക്കാനായിരുന്നു വി എസ്സിന്റെ ശ്രമം ജനങ്ങളും അതുതന്നെ പ്രതീക്ഷിച്ചു. പക്ഷേ കാലം തെളിയിച്ചത്മറ്റൊന്നാണ്. പരുക്കന്‍ മുഖത്തിനു പിന്നിലുള്ള വി ഏസ്സ് ഒരു ദുര്‍ബ്ബലനാണ്. പൊതുജനത്തിനെ വിശ്വാസമില്ലാത്തഒരു രാഷ്ട്രീയക്കാരന്‍. വി എസ്സിനെ വെട്ടിമാറ്റാന്‍ പാര്‍ട്ടിതന്നെ തീരുമാനിച്ചപ്പോള്‍. ജനം ഒരു ഇടതു ബദല്‍രൂപീകരണം പ്രതീക്ഷിച്ചു. കേരളത്തിലെ ബദല്‍ ഇടതുപക്ഷ നേതാക്കളെല്ലാം തന്നെ എന്തിനും തയ്യാറായി നിന്നു. ഒരു ജനതയുടെ പ്രതീക്ഷക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി വി എസ് നല്ലകുട്ടിയായി ഭരിക്കാന്‍ തീരുമാനിച്ചു.

ഒരു ചെങ്കൊടി പുതച്ച് അവസാനത്തെ ഇങ്ക്വിലാബും വിളിച്ചു കഴിഞ്ഞാല്‍ താങ്കളൊന്നും ബാക്കിയാകില്ലല്ലോസഖാവേ. ഒരു ജനത ഇനിയും കാതിരിക്കേണ്ടിയിരിക്കുന്നു.

5 comments:

  1. “കേരളത്തിലെ ബദല്‍ ഇടതുപക്ഷ നേതാക്കളെല്ലാം തന്നെ എന്തിനും തയ്യാറായി നിന്നു."

    “ബദല്‍ നേതാക്കള്‍” എന്ന് അവകാശപ്പെടുന്നവരുടെ താളത്തിന് വി.എസ്സ്. തുള്ളണമായിരുന്നുവെന്നാണോ!!!!!

    “തെരുവില്‍ നിനും തെയ്യത്തെ ദൈവമാക്കി വീണ്ടുംകുടിയിരുത്ത”പ്പെട്ടുണ്ടുണ്ടെങ്കില്‍ അത് എന്ത് കൊണ്ട് എന്നാണ് ചിന്തിക്കേണ്ടത്. കേരളം എങ്ങിനെ ചില മത നേതാക്കളുടെ/മേലാളരുടെ ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കേണ്ടി വരുന്നു എന്നതിനെ പറ്റിയാണ് ചിന്തിക്കേണ്ടത്. ഈ ഭീഷണികള്‍ എന്ന് മാറ്റപ്പെടുന്നുവോ അന്നേ കേരളത്തിന് രക്ഷയുള്ളൂ. അതിനാണ് ശ്രമിക്കേണ്ടത്.

    ReplyDelete
  2. 1.ഹരി ഇടത് ഏകോപനസമിതിയില്‍ അംഗമാണോ?
    2. അംഗമല്ലെങ്കില്‍ അതില്‍ വിശ്വസിക്കുന്നെങ്കിലുമുണ്ടോ?
    3. അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രസ്ഥാനത്തില്‍ അംഗമായിരിക്കുകയോ അല്ലെങ്കില്‍ വിശ്വസിക്കുന്നെങ്കിലും ചെയ്യുന്നുണ്ടോ?

    ReplyDelete
  3. പ്രിയ ജന ശക്തി എന്നെ പറ്റിയുള്ള ഇത്തരം വ്യക്തിപരമായ വിവരങ്ങളുടെ ആവശ്യം മനസിലാവാത്തതുകൊണ്ട് മറുപടി പോസ്റ്റ് ചെയ്യുന്നില്ല ക്ഷമിക്കുക.

    ReplyDelete
  4. പ്രിയ ഹരി,

    താങ്കളുടെ വ്യക്തിപരമായ ഒരു കാര്യവും അറിയാന്‍ താല്പര്യമില്ല. ചോദിച്ചത് വ്യക്തിപരമായ കാര്യമാണെന്നും തോന്നിയില്ല. ക്ഷമിക്കുക.

    “കേരളത്തില്‍ ഒരു ഇടതുപക്ഷബദലിനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്ന കാലമാണിത്”, “കേരളത്തിലെ ബദല്‍ ഇടതുപക്ഷ നേതാക്കളെല്ലാം തന്നെ എന്തിനും തയ്യാറായി നിന്നു”, “ജനം ഒരു ഇടതുബദല്‍ രൂപീകരണം പ്രതീക്ഷിച്ചു” എന്നൊക്കെ എഴുതിയത് കണ്ട് ചോദിച്ചു പോയതാണ്. വി.എസ്. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരാന്‍ കാത്തിരുന്നവര്‍ എല്ലാം ചേര്‍ന്ന് ഒരു ഇടത്പക്ഷ ഏകോപന സമിതി”ഉണ്ടാക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തല്ലോ. വി.എസ് പുറത്ത് വരണമെന്നു പറയാനും, വി.എസ്. പുറത്ത് വന്നാല്‍ (??) സ്വീകരിക്കാനും അവരായിരുന്നല്ലോ തയ്യാറെടുത്ത് നിന്നവര്‍.

    അന്തകാലത്തെ കിടിലം പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ വിഷമിക്കുകയും, ഒരു ബദലിനനുകൂലമായ സാഹചര്യമുണ്ടെന്ന് വിലയിരുത്തുകയും ചെയ്ത താങ്കള്‍ വി.എസ്. പുറത്ത് വന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായി നില്‍ക്കുകയായിരുന്നോ, അതോ ‘അദ്ദേഹം ഇതില്‍ നിന്ന് പുറത്ത് വന്ന് അതില്‍ ചേരട്ടെ ഞാനിവിടെ സൈഡില്‍ നിന്ന് അപ്പോഴും കളികണ്ടുകൊണ്ടിരിക്കാം‘ എന്ന് ചിന്തിക്കുകയായിരുന്നോ എന്നറിയാന്‍ ചോദിച്ചതാണ്.

    മറുപടി വേണമെന്ന് നിര്‍ബന്ധമില്ല.

    ReplyDelete
  5. ഞാൻ ഈ നാട്ടുകാരനല്ല !!

    ReplyDelete